തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഉന്നതതല ചര്‍ച്ചകള്‍ കാര്യമായി നടത്തുമെന്നും സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ താറുമാറായി കിടക്കുന്ന പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജനുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഇത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കൂടാതെ ജനുവരി അവസാനത്തോടെ വാക്‌സിനുകള്‍ സുലഭമായി തുടങ്ങുന്നതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 50 ശതമാനം വരുന്ന ബാച്ചുകളാക്കി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വരുന്ന 17 ന് നടക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു അന്തിമ തീരുമാനത്തിലെത്തിയേക്കും. അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിനെപ്പറ്റി കേന്ദ്രവുമായി ആലോചിച്ചിട്ടേ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തുകയുള്ളൂ.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…