തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഉന്നതതല ചര്‍ച്ചകള്‍ കാര്യമായി നടത്തുമെന്നും സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ താറുമാറായി കിടക്കുന്ന പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജനുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഇത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കൂടാതെ ജനുവരി അവസാനത്തോടെ വാക്‌സിനുകള്‍ സുലഭമായി തുടങ്ങുന്നതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 50 ശതമാനം വരുന്ന ബാച്ചുകളാക്കി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വരുന്ന 17 ന് നടക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു അന്തിമ തീരുമാനത്തിലെത്തിയേക്കും. അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിനെപ്പറ്റി കേന്ദ്രവുമായി ആലോചിച്ചിട്ടേ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തുകയുള്ളൂ.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…