തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്‌കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഉന്നതതല ചര്‍ച്ചകള്‍ കാര്യമായി നടത്തുമെന്നും സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ താറുമാറായി കിടക്കുന്ന പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജനുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഇത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കൂടാതെ ജനുവരി അവസാനത്തോടെ വാക്‌സിനുകള്‍ സുലഭമായി തുടങ്ങുന്നതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 50 ശതമാനം വരുന്ന ബാച്ചുകളാക്കി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വരുന്ന 17 ന് നടക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു അന്തിമ തീരുമാനത്തിലെത്തിയേക്കും. അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിനെപ്പറ്റി കേന്ദ്രവുമായി ആലോചിച്ചിട്ടേ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തുകയുള്ളൂ.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…