തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്‍പത് മാസത്തോളം അടഞ്ഞു കിടന്നിരുന്നു. എന്നാല്‍ ഡിസംബറോടുകൂടി കോവിഡ് കുറച്ചു നിയന്ത്രണത്തിലാവുമെന്നും വ്യാപനത്തില്‍ കുറവു വന്നതിനാലും അധികം താമസിയാതെ സ്കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഉന്നതതല ചര്‍ച്ചകള്‍ കാര്യമായി നടത്തുമെന്നും സ്കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ താറുമാറായി കിടക്കുന്ന പരീക്ഷാ നടത്തിപ്പിനെക്കുറിച്ചും വ്യക്തമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ജനുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് ഇത്തരം തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കൂടാതെ ജനുവരി അവസാനത്തോടെ വാക്സിനുകള്‍ സുലഭമായി തുടങ്ങുന്നതും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 50 ശതമാനം വരുന്ന ബാച്ചുകളാക്കി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വരുന്ന 17 ന് നടക്കുന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു അന്തിമ തീരുമാനത്തിലെത്തിയേക്കും. അതേസമയം 10, 12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിനെപ്പറ്റി കേന്ദ്രവുമായി ആലോചിച്ചിട്ടേ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്തുകയുള്ളൂ.
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…