ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കോവിഡ് -19 വാക്‌സിന്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ‘ഫൈസര്‍’ ഒരു സുപ്രധാന വാര്‍ത്ത പുറത്തുവിട്ടു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ വാക്സിനുകളുടെ ആവശ്യമില്ലെന്ന് ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റും ചീഫ് സയന്റിസ്റ്റും വെളിപ്പെടുത്തി.
ഇതുപോലെ തന്നെ കോവിഡ് പകര്‍ച്ചവ്യാധി കെടുത്തിക്കളയാന്‍ വാക്സിനുകളുടെ ആവശ്യമില്ലെന്ന് ലൈഫ്സൈറ്റ്‌ന്യൂസ് ഡോട്ട് കോം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡോ. മൈക്കല്‍ യെഡോണ്‍ റിപ്പോര്‍ട്ട് പ്രകാരം വാക്‌സിനുകളെക്കുറിച്ച് അത്തരം അസംബന്ധങ്ങള്‍ സംസാരിക്കുന്നത് ഇന്നേവരെ കേട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘രോഗത്തില്‍ നിന്ന് അപകടസാധ്യതയില്ലാത്ത ആളുകള്‍ക്ക് നിങ്ങള്‍ വാക്‌സിനേഷന്‍ നല്‍കുന്നില്ല. ആരോഗ്യമുള്ള ആരോഗ്യമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയും നിങ്ങള്‍ സജ്ജമാക്കിയിട്ടില്ല, എന്നാലോ മനുഷ്യരില്‍ വളരെ വ്യക്തമായും കൃത്യമായും ഈ വാക്‌സിന്‍ ഇതുവരെ പരീക്ഷിച്ചിട്ടുമില്ല’ ഡോ. മൈക്കള്‍ യാഡന്‍ വെളിപ്പെടുത്തി.
യുകെയുടെ സര്‍ക്കാര്‍ ഏജന്‍സിയായ സയന്റിഫിക് അഡൈ്വസര്‍ ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സിയുടെ (SAGE) സമഗ്രമായ വിമര്‍ശനത്തിന്റെ അവസാനത്തിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് യു.കെ. സര്‍ക്കാര്‍ അടിയന്തിര സാഹചര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാന്‍ പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തി. കോവിഡ് -19 വൈറസിനോടുള്ള പോരാട്ടത്തിന്റെ ഭാഗമായി അടുത്തിടെ നടപ്പിലാക്കിയവ ഉള്‍പ്പെടെ, യുകെയിലെ പൊതു ലോക്ക്ഡൗണ്‍ നയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ SAGE ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് lifesitenews.com റിപ്പോര്‍ട്ട് ചെയ്യുന്നു.
SAGE പ്രാവര്‍ത്തികമാക്കിയ അവരുടെ മുന്‍ധാരണകളിലെ അടിസ്ഥാന പിശകുകളും പിഴവുകളും യാഡണ്‍ എടുത്തു സൂചിപ്പിച്ചു. ഇത് അവരുടെ മൊത്തത്തിലുള്ള നിഗമനങ്ങളെ കാര്യമായി തന്നെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് ‘കഴിഞ്ഞ ഏഴു മാസമായി വലിയൊരു ജനവിഭാഗത്തിനെ പീഡിപ്പിക്കുന്നതിന് തുല്ല്യമാണ്. അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച, ഫിസര്‍ തങ്ങളുടെ കോവിഡ് -19 വാക്സിനായി യുഎസ് റെഗുലേറ്റര്‍മാരില്‍ നിന്ന് അടിയന്തര അനുമതിക്കായി അപേക്ഷിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ പുറത്തിറക്കിയ രണ്ട് ഡാറ്റാ സെറ്റുകളില്‍ മൊത്തം 95 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുവെന്ന പശ്ചാത്തലത്തിലാണ് അവര്‍ ഈ അനുമതിക്കായി ശ്രമിച്ചത്.
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.ഇവർക്കൊപ്പം…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…