ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി, ഈ റോബോട്ട് കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ റോബോട്ടിനെ വികസിപ്പിച്ചത്. നായയുമായി രൂപസാദൃശ്യം തോന്നിപ്പിക്കുന്ന റോബോട്ടിന് സ്‌പോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന നാല് ക്യാമറകള്‍ ഉപയോഗിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. ശ്വസന നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍ നില, ശരീരോഷ്മാവ്, പള്‍സ് നിരക്ക് എന്നിവ മനസ്സിലാക്കിയാണ് ഒരാള്‍ രോഗിയാണോ അല്ലയോ എന്ന് റോബോട്ട് മനസ്സിലാക്കുക. രണ്ടു മീറ്റര്‍ അകലെ നിന്നു പോലും റോബോട്ടിന് രോഗനിര്‍ണയം സാധ്യമാകും.
റോബോട്ടിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ടാബ്ലറ്റ് ഉപയോഗിച്ച് ഡോക്റ്റര്‍മാര്‍ക്ക് രോഗികളോട് നേരിട്ട് കാണാതെ തന്നെ സംസാരിക്കാനുമാകും. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതാകും റോബോട്ടെന്ന് എംഐറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ്, മോണോക്രോം ക്യാമറകളാണ് ലക്ഷണങ്ങള്‍ കണ്ടെത്തി രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്നത്.
ഡബ്ലിനിലെ Priory Fields, Skerries ലെ 176 അഫോർഡബിൾ വീടുകളുടെ വീടുകളിൽ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ…
ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും…
ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ…
യുട്ടാ: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ…