ലഖ്‌നൗ: പതിനഞ്ചുകാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് മസങ്ങളോളം പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. അവര്‍ വേശ്യാവൃത്തിക്ക് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇവരുടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെ പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
പീഢനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചുമാസം ഗര്‍ഭണിയാണ്. കേസിലെ ഒന്നാം പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിക്ക് വീട്ടുജോലി വാങ്ങിച്ചു നല്‍കാമെന്ന വ്യാജ്യേനയാണ് പെണ്‍കുട്ടിയെ കൂടെ കൂട്ടിയത്. പിന്നീട് അയാള്‍ യുവതിയെ സ്വയം പീഡിപ്പിച്ചു. പിന്നീട് വിവിധയിടങ്ങളില്‍ കൊണ്ടുപോയി നിരവധി പേരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇതുകൂടാതെ നിര്‍ബന്ധിപ്പിച്ച് പണത്തിന് വേണ്ടി ഇയാള്‍ പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ മാസങ്ങളോളം മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. നിരവധിപേര്‍ ചേര്‍ന്നും അല്ലാതെയും മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടു. ഒരു ദിവസം തന്നെ അഞ്ചും ആറും പേര്‍ ചേര്‍ന്ന് ഒരുമിച്ചും അല്ലാതെയും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. കൃത്യമായി ഭക്ഷണം പോലും തന്നിരുന്നില്ല. പലപ്പോഴും ഒരു തവണയോ രണ്ടു തവണയോ മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നത്.
ഇവരില്‍ നിന്നും എങ്ങിനെയോ രക്ഷപ്പെട്ട പെണ്‍കുട്ടി ആരുമറിയാതെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് കുട്ടി ഗര്‍ഭണിയാണെന്ന് അമ്മ തിരിച്ചറിയുന്നത്. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പീഢനവിവരങ്ങള്‍ പുറത്തു വരുന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി പോലീസ ശിക്ഷിച്ചു.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…