തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നയങ്ങളെ കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങളെ തള്ളിക്കളയുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവണ്‍മെന്റ് അനുവാദം ചോദിച്ചപ്പോള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരുപാധികം തള്ളിയത് ഭരണഘടന വിരുദ്ധമാണെന്നും ഗവര്‍ണ്ണരുടെ ഈ നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്ത് അയച്ചു.
ബുധനാഴ്ചയായിരുന്നു ഇതെക്കുറിച്ച് പ്രത്യേക നിയമസഭാ സമ്മേളനം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രിസഭയ്ക്ക് ഗവര്‍ണ്ണന്‍ ഇതിനുവേണ്ടിയുള്ള പ്രത്യേക നിയമസ കൂടുന്നതിനുള്ള അനുമതി നിഷേധിച്ചു. എന്നാല്‍ ഗവര്‍ണ്ണരുടെ പരാമര്‍ശം അടിയന്തിര സമ്മേളനം വിളിക്കാനുള്ള സാഹചര്യമില്ലെന്നാണ്. കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരുടെ കാര്യമോര്‍ത്ത് സര്‍ക്കാരിന് അതീവ ഉത്കണ്ഠയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഭരണ ഘടനയുടെ 174 (1) അനുച്ഛേദത്തിന് വിരുദ്ധമാണ് ഗവര്‍ണ്ണരുടെ പ്രവര്‍ത്തിയെന്നും സഭ വിളിക്കുവാനോ, അവസാനിപ്പിക്കുവാനോ ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരമില്ലെന്നും അടിയന്തിര സാഹചര്യമില്ലെന്നുള്ളതും തെറ്റാണെന്നാണ് കത്തിലെ ഉള്ളടക്കം. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പഞ്ചാബും ഷംസീര്‍ സിങും തമ്മിലുള്ള കേസിന്‍ 1975 ല്‍ സുപ്രീംകോടതി വ്യക്തമാക്കിയുട്ടെന്നും കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…