ഗോവ: ഗോവ-ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയ്്ക്ക് നാളെ തുടക്കമാവുന്നു. ഇത്തവണ മത്സരത്തിന് ആകെ 224 സിനിമകളാണ് ഉള്ളത്. അര്‍ജന്റീനന്‍ സംവിധായകന്‍ പാബ്ലോ സെസറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ദിവസം പരമാവധി നാലു ഷോകള്‍ മാത്രമായിരിക്കും നടക്കുക. ഓരോ പ്രദര്‍ശനം കഴിഞ്ഞാലും തീയറ്റര്‍ ശുചിയാക്കുവാനും സാനിറ്റൈസ് ചെയ്യാനും തീരുമാനമുണ്ട്.
16-ാം തീയതി മുതല്‍ 24 -ാമ തിയതി വരെയാണ് ഹൈബ്രിഡ് രിതിയില്‍ മേള നടക്കുക. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്ര്‍ ഷോകി (ഒസ്‌ട്രേലിയ), റൂബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവരായിരിക്കും ജൂറി മെമ്പര്‍മാര്‍. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ആണ് സമാപന ചിത്രം.
ഇന്ത്യയില്‍ നിന്നും മൂന്നു ചിത്രങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്റ് ഹിസ് മാന്‍, കൃപാല്‍ കലിതയുടെ ബ്രിഡ്ജ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും മത്സരവിഭാത്തിലുള്ള ചിത്രങ്ങള്‍. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാള സിനിമയില്ല. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…