തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി.
ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചിരുന്നു. ഈ വരുന്ന ഏപ്രില്‍ മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോവിഡ് തൊഴില്‍ സാഹചര്യങ്ങളെ പ്രതിസന്ധിയിലാക്കിയതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് ഉടന്‍ കേരള സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായി മാറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹചര്യത്തെ കേരള സര്‍ക്കാര്‍ കൂടുതല്‍ ഉപയോഗിക്കാനാണ് തൊഴില്‍ പോര്‍ട്ടല്‍ പ്രാബല്ല്യത്തിലാക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ഇതേ കൂടാതെ വീട്ടിലിരുന്നോ വീടിന്റെ പരിസരത്ത് ഇരുന്നോ ജോലി ചെയ്യുന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ വേറെയും ഉണ്ട്. ഇതില്‍ ഉദ്ദേശം 16 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ഇനിയും കേരളത്തില്‍ വീട്ടിലിരുന്ന് നൂതന ഡിജിറ്റില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…
വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…
ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക്…
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ…