കൊച്ചി: സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ. സി.ആർ.പി.സി. 164 അനുസരിച്ച് കുറ്റസമ്മതം നടത്താമെന്നാണ് സന്ദീപ് എൻ.ഐ.എ.കോടതിയിൽ വെളിപ്പെടുത്തിയത്. റിമാൻ്റ് കാലാവധി നീട്ടുന്നതിനായി വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിപ്പോഴായിരുന്നു പ്രതി ഈ ആവശ്യം ഉന്നയിച്ചത്.
സ്വർണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്തുന്നതു കൊണ്ട് മാപ്പുസാക്ഷിയാക്കുമെന്നോ കേസിൽ നിന്ന് വിടുതൽ ചെയ്യുമെന്നോ പ്രതീക്ഷിക്കരുതെന്ന് കോടതി സന്ദീപിനെ അറിയിച്ചു. ഇത് സമ്മതമാണെന്ന് അറിയിച്ചതോടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുവാദം നൽകി. താൻ പറയുന്ന കാര്യങ്ങൾ തനിക്കെതിരെയുള്ള തെളിവായി വരുമെന്ന് ബോധ്യമുണ്ടെന്നും സന്ദീപ് അപേക്ഷയിൽ പറയുന്നുണ്ട്. കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകാമെന്ന് എൻ.ഐ.എ.സന്ദീപ് നായർ എൻ.ഐ.എ കേസിൽ നാലാം പ്രതിയാണ്.
രഹസ്യമൊഴിയിൽ സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയാൽ മാപ്പുസാക്ഷി ആകാൻ സാധ്യതയുണ്ടെന്നാണ് സന്ദീപിൻ്റെ പ്രതീക്ഷ. പക്ഷേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയും അന്വേഷണ ഏജൻസിയുമാണ്. പ്രതി രഹസ്യമൊഴി നൽകിയാലും, പറഞ്ഞ കാര്യങ്ങളിൽ തെളിവുണ്ടോയെന്ന് പരിശോധിച്ച് മാത്രമേ കോടതിയും അന്വേഷണ ഏജൻസികളും ഇത് വിശ്വാസത്തിലെടുക്കൂ.
തിരുവനന്തപുരത്തെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് സന്ദീപ് നായർ. ഇതിന് മുമ്പും ഇയാൾ സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താം എന്ന ആശയം അവതരിപ്പിച്ചത് സന്ദീപാണ്. സുഹൃത്തുക്കളായ സ്വപ്ന സുരേഷിൻ്റെയും സരിത്തിൻ്റെയും സഹായത്തോടെ നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്ത് നടപ്പാക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സന്ദീപ്. അതിനാൽ അന്വേഷണ ഏജൻസികളും ഇയാളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെയാണ് കാണുന്നത്.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…