തിരുവനന്തപുരം: ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ്.ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം.
കുഞ്ഞിനെ ദത്തുകൊടുത്തതിനെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യത്തിനു നിയമപരിരക്ഷ ചൂണ്ടിക്കാട്ടി ശിശുക്ഷേമസമിതി മറുപടി നിഷേധിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും മറുപടി നൽകിയില്ല. അനുപമയുടെ പരാതിയിൽ പറയുന്ന ദിവസം രാത്രി അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ ലഭിച്ചെന്നാണു സമിതിയുടെ മറുപടി. എന്നാൽ കുഞ്ഞ് ഇപ്പോൾ എവിടെയാണെന്നും ആർക്കെങ്കിലും ദത്ത് നൽകിയിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്കു സമിതി മറുപടി നൽകിയിരുന്നില്ല. ഇതിനു മറുപടി പറയാതിരിക്കാൻ നിയമപരിരക്ഷയുണ്ടെന്നും ആവശ്യമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കാനുമായിരുന്നു സമിതി പൊലീസിനെ അറിയിച്ചത്. തുടർന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പൊലീസ് കത്ത് നൽകിയിരുന്നെങ്കിലും ഇതിനുള്ള മറുപടിയും ലഭിച്ചിരുന്നില്ല.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…