ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും സുഹൃത്താണ് കൊല്ലപ്പെട്ട നീരജ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കൃഷ്ണൻ, രവി എന്നിവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. ഇവരെ പിരിച്ചുവിട്ട ശേഷം ആണ് മുകേഷ്, രാകേഷ് എന്നിവരെ ജോലിയിൽ കയറ്റിയത്.
ജോലി പോയ ദേഷ്യം കൊണ്ട് മുകേഷിനെയും, രാകേഷിനെയും കൃഷ്ണനും, രവിയും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അത് തടയാൻ നിന്ന നീരജിന്റെ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.v
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…