ചെന്നൈ: സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി. 43 കോടി രൂപയിലധികം വില വരുന്ന സ്വർണ്ണമാണ് കാണാതായത്. സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പൊലീസിന് കൈമാറി.
പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ ഏജൻസിയോ കേസ് അന്വേഷിക്കണമെന്നാണ് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആ ആവശ്യം തള്ളുകയായിരുന്നു.
മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 2012ല്‍ പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണത്തില്‍ നിന്നാണ് 103 കിലോ സിബിഐ കസ്റ്റഡിയില്‍ നിന്ന് നഷ്ടമായത്.
ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ കൂടിയാണ് സിബിഐ കസ്റ്റഡിയില്‍ സ്വര്‍ണം കാണാതായത് എന്നാണ് ആക്ഷേപം.
സംസ്ഥാന പൊലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…