ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും സുഹൃത്താണ് കൊല്ലപ്പെട്ട നീരജ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കൃഷ്ണൻ, രവി എന്നിവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. ഇവരെ പിരിച്ചുവിട്ട ശേഷം ആണ് മുകേഷ്, രാകേഷ് എന്നിവരെ ജോലിയിൽ കയറ്റിയത്.
ജോലി പോയ ദേഷ്യം കൊണ്ട് മുകേഷിനെയും, രാകേഷിനെയും കൃഷ്ണനും, രവിയും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അത് തടയാൻ നിന്ന നീരജിന്റെ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.v
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…