ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും സുഹൃത്താണ് കൊല്ലപ്പെട്ട നീരജ്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നത്. കൃഷ്ണൻ, രവി എന്നിവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു. ഇവരെ പിരിച്ചുവിട്ട ശേഷം ആണ് മുകേഷ്, രാകേഷ് എന്നിവരെ ജോലിയിൽ കയറ്റിയത്.
ജോലി പോയ ദേഷ്യം കൊണ്ട് മുകേഷിനെയും, രാകേഷിനെയും കൃഷ്ണനും, രവിയും ചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അത് തടയാൻ നിന്ന നീരജിന്റെ പ്രതികൾ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.v