കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. 25 കാരനായ അർജുനാണു കൊല്ലപ്പെട്ടത്.
കുറച്ചു മാസങ്ങളായി മകൻ അർജുനേ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അർജുന്റെ പിതാവ് അനിൽ മഹേൻസാരിയ തന്റെ മകനെ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. മകനെ അന്വേഷിക്കുമ്പോഴെല്ലാം തന്റെ കൂടെ ഉണ്ടെന്നാണ് ഭാര്യ ഗീത പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാതിവെന്ത പുരുഷന്റെ ശരീരം പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. പൂജാമുറിയിൽ വലിയ ഹോമകുണ്ഡവും പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അർജുന്റെ അമ്മ ഗീതയും സഹോദരൻ വിദുരും കുറ്റം സമ്മതിക്കുകയായിരുന്നു.
തലക്കടിച്ചു കൊല്ലുകയും ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. ചുട്ടുപഴുത്ത മാംസത്തിന്റെ ഗന്ധം മറയ്ക്കാൻ അവൾ നെയ്യ്, കർപ്പൂരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ശരീരം വറുക്കുകയും ചെയ്തു . മകനെ താന്ത്രിക ബലിക്ക് കൊന്നതായാണ് പോലീസ് പറയുന്നത്.
ഇതേത്തുടർന്ന് അർജുന്റെ അമ്മ ഗീതയെയും ഇളയ സഹോദരൻ വിദൂറിനെയും പോലീസ് അറസ്റ്റ് ചെയ്തു
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…