കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. 25 കാരനായ അർജുനാണു കൊല്ലപ്പെട്ടത്.
കുറച്ചു മാസങ്ങളായി മകൻ അർജുനേ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അർജുന്റെ പിതാവ് അനിൽ മഹേൻസാരിയ തന്റെ മകനെ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. മകനെ അന്വേഷിക്കുമ്പോഴെല്ലാം തന്റെ കൂടെ ഉണ്ടെന്നാണ് ഭാര്യ ഗീത പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാതിവെന്ത പുരുഷന്റെ ശരീരം പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. പൂജാമുറിയിൽ വലിയ ഹോമകുണ്ഡവും പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അർജുന്റെ അമ്മ ഗീതയും സഹോദരൻ വിദുരും കുറ്റം സമ്മതിക്കുകയായിരുന്നു.
തലക്കടിച്ചു കൊല്ലുകയും ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. ചുട്ടുപഴുത്ത മാംസത്തിന്റെ ഗന്ധം മറയ്ക്കാൻ അവൾ നെയ്യ്, കർപ്പൂരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ശരീരം വറുക്കുകയും ചെയ്തു . മകനെ താന്ത്രിക ബലിക്ക് കൊന്നതായാണ് പോലീസ് പറയുന്നത്.
ഇതേത്തുടർന്ന് അർജുന്റെ അമ്മ ഗീതയെയും ഇളയ സഹോദരൻ വിദൂറിനെയും പോലീസ് അറസ്റ്റ് ചെയ്തു