Categories: Germany

ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു; ഇളവുകൾ പ്രഖ്യാപിച്ച് അംഗല മെർക്കൽ

ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന എന്ന സൂചനയെ തുടർന്ന് ചാൻസലർ അംഗല മെർക്കൽ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒൻപതിന കർശന നിയന്ത്രണങ്ങൾക്കാണ് അൽപം ഇളവ് നൽകിയിരിക്കുന്നത്.  എന്നാൽ മറ്റു നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ തുടരുമെന്നും ലംഘിക്കുന്നവർ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മെർക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ജർമനിയിലെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി നാലു മണിക്കൂർ ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്.

ജർമനിയിൽ തുടർന്നും സാമൂഹിക അകലം പാലിക്കണമെന്നും കുറഞ്ഞത് ഒന്നര മീറ്റർ അകലത്തിൽ സഞ്ചരിക്കണമെന്നും മെർക്കൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ടു പേരിൽ കൂടുതൽ പുറത്തിറങ്ങി ചുറ്റിയടിക്കാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കുന്നത് ഉത്തമം. എന്നാൽ നിയമപരമായി അനുശാസിക്കുന്നില്ല. കടകളിലും പൊതുവാഹനങ്ങളിലും കയറുന്നവർ മാസ്ക് ധരിക്കുക എന്നിവ വഴി കോവിഡ് വ്യാപനം തടയാൻ കഴിയുമെന്നു മെർക്കൽ അഭിപ്രായപ്പെട്ടു. 800 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള വലിയ കടകൾ തുറന്നു പ്രവർത്തിക്കാൻ ഇനി അനുമതി ഉണ്ട്.

ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും. പൊതുചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾ, ഫുട്ബോൾ മത്സരങ്ങൾ എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ നിയന്ത്രണം ഏർപ്പെടുത്തി. മേയ് 4 മുതൽ ഘട്ടംഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. കോവിഡ് പ്രതിരോധത്തിനു സൗകര്യം ഒരുക്കിയ ശേഷമേ ഇതിന് അനുമതി ഉണ്ടാകൂ. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ സിനിമ ശാലകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും.

മേയ് നാലിന് ഹെയർ ഡ്രസ് സെന്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകും. ഇറ്റലി, സ്പെയിൻ , ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രഖ്യാപിച്ച രീതിയിൽ ജർമനിയിൽ ലോക്‌ഡൗണോ ആരോഗ്യ അടിയന്തരാവസ്ഥയോ ഉണ്ടായിരിക്കുന്നതല്ല. ചില കടുത്ത നിയന്ത്രണങ്ങൾ മാത്രമം. ലോക്ഡൗൺ എന്നു വിശേഷിപ്പിക്കുന്നതു തെറ്റായ സന്ദേശമാണു നൽകിയിരിക്കുന്നത്. പട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ ബാങ്കുകൾ , പോസ്റ്റോഫീസ്, കാർ കടകൾ തുടങ്ങിയ സുഗമമായി പ്രവർത്തിക്കും.

ഇതിനിടെ ജർമൻ അതിർത്തികളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അടുത്ത 20 ദിവസത്തേക്കു നീട്ടിയതായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സിഫോഹർ അറിയിച്ചു. ഫ്രാൻസ് , ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് , ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ തുടർന്നും യാത്രാ വിലക്ക് അനുഭവപ്പെടുന്നുണ്ട്. നിയമം ലംഘിച്ചാൽ 14 ദിവസം ജർമനിയിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി.

Newsdesk

Recent Posts

അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ…

4 hours ago

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്.ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ: വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ & ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ…

4 hours ago

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ.ജെയിംസ്.കെ.ജോൺ

ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള…

4 hours ago

കോർക്ക് റൂട്ട് ഉൾപ്പെടെ 20,000 വിമാന സർവീസുകൾ Lufthansa വെട്ടിക്കുറച്ചു

ജെറ്റ് ഇന്ധനത്തിന്റെ വില ഉയരുന്നതിന് പിന്നാലെ, ഒക്ടോബർ വരെ 20,000 ഹ്രസ്വ-ദൂര വിമാന സർവീസുകൾ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ലുഫ്താൻസ…

5 hours ago

ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ യൂറോപ്യൻ യൂണിയൻ ആരംഭിച്ചു

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയുടെ ഹ്രസ്വകാല, ഇടക്കാല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ നിരവധി നടപടികൾ ആരംഭിച്ചു.ഉപഭോക്താക്കളിലും…

8 hours ago

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് കേരള ഹൈക്കോടതി

ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. കോട്ടയം…

8 hours ago