ന്യൂഡൽഹി: വിമാന ഇന്ധന വിലയിൽ എണ്ണക്കമ്പനികൾ 8.5% വർധന വരുത്തിയതോടെ റെക്കോർഡ് കുറിച്ചു. കിലോ ലീറ്ററിന് 6,743.25 രൂപ കൂടി 86,038.16 രൂപയായി. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ വർധനയാണിത്.
രാജ്യാന്തര എണ്ണവിലയിലെ വർധനയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, പെട്രോൾ, ഡീസൽ വിലയിൽ 88 ദിവസമായി മാറ്റമില്ല. കഴിഞ്ഞ നവംബറിൽ വിമാന ഇന്ധനവില കിലോ ലീറ്ററിന് 80,835.04 രൂപയായി വർധിച്ചിരുന്നെങ്കിലും ഡിസംബറിൽ 6,812.25 രൂപയായി കുറച്ചിരുന്നു. 2008 ഓഗസ്റ്റിൽ കിലോ ലീറ്ററിന് 71,028.26 രൂപയായിരുന്നു വിമാന ഇന്ധന വില. അന്ന് രാജ്യാന്തര എണ്ണവില വീപ്പയ്ക്ക് 147 ഡോളർ ആയിരുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 91.21 ഡോളറാണ്.
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.…
പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…
ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…
വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…