അഹമ്മദാബാദ്: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയർ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
220 ഓളം യാത്രക്കാർ തിങ്കളാഴ്ച ഉച്ചയോടെയാണ് നയ്റോബി വിമാനത്താവളത്തിൽ എത്തിയത്. ഉച്ചക്ക് 1.30നുള്ള എയർ ഇന്ത്യ നയ്റോബി – അഹമ്മദാബാദ് വിമാനത്തിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. യാത്ര ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം സാങ്കേതിക തകരാറുമൂലം അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ടിട്ടില്ലെന്ന് മനസിലായത്. സർവീസ് തിങ്കളാഴ്ച ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ എയർ ഇന്ത്യ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീടുള്ള ആശയവിനിമയമെല്ലാം ഹോട്ടൽ ജീവനക്കാർ വഴിയായിരുന്നു.
മറ്റൊരു സർവീസ് സജ്ജമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച 5.30 ന് ഇതേ വിമാനം തന്നെ എത്തി. യാത്രക്കാരെ കയറ്റി 6 മണിക്കൂറിനു ശേഷമാണ് നയ്റോബിയിൽ നിന്ന് വിമാനം പറന്നു പൊങ്ങിയത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…