ഹവാന: ക്യൂബയിൽ ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. പഴയ ഹവാനയിലെ പ്രമുഖ ഹോട്ടലായ സരട്ടോഗയിലാണ് അപകടമുണ്ടായത്. ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
കോവിഡിനു ശേഷം ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് അപകടം. കെട്ടിടത്തിന്റെ പല നിലകളും തകർന്നു. ഒരു കുട്ടിയും ഗർഭിണിയും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ തൊട്ടുപുറകിലുണ്ടായിരുന്ന സ്കൂളിന് യാതൊരു കേടുപാടും സംഭവിച്ചില്ല. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ക്യൂബ പ്രസിഡന്റ് മിഖുവേൽ ഡിയാസ് കാനെൽ സംഭവസ്ഥലം സന്ദർശിച്ചു. ഇത് ആക്രമണമല്ലെന്നും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ഹോട്ടൽ കെട്ടിടം ഹവാനയിലെ ടൂറിസത്തിന്റെ അടയാളമായിരുന്നു. പല പ്രമുഖരും ക്യൂബയിലെത്തിയാൽ ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…