കൊച്ചി: സർവകലാശാലകളുടെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്ന ഗവർണറുടെ തീരുമാനം നിയമ വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരള നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമങ്ങൾ പ്രകാരം അവയുടെ ചാൻസലർ ഗവർണറാണ്. നിയമം അനുസരിച്ച് അദ്ദേഹം ചാൻസലർ പദവിയിൽ തുടരണം. തുടരാതിരിക്കണമെങ്കിൽ നിയമസഭയിൽ നിയമ ഭേദഗതി കൊണ്ടുവന്നു ഗവർണറെ പദവിയിൽനിന്നു മാറ്റിയാൽ മാത്രമേ സാധിക്കൂ. സർക്കാർ നിയമവിരുദ്ധമായി പുറത്തിറക്കിയ ഉത്തരവിൽ ഒപ്പിട്ട ആളാണ് ഗവർണർ. അങ്ങനെ ഒപ്പിട്ട ഗവർണർ ഇപ്പോൾ ഈ പദവിയിൽനിന്നു മാറി നിൽക്കുന്നു എന്നാണു പറയുന്നത്. ചാൻസലറുടെ നിലപാടിനെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഗവർണറുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കു കൂട്ടുനിൽക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഗവർണർ സർവകലാശാലകളുടെ ചാൻസലർ പദവികൾ ഒഴിയുന്നത് ഇവയുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…