ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ അമീർ സിറാജ് എന്ന യുവാവായിരുന്നു.
ആറുമാസം മുമ്പാണ് അമീറിനെ കാണാതായതെന്ന് സോപോറിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “സോപ്പൂരിലെ അഡിപ്പോറയിലെ അമ്മാവന്റെ വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാൻ പോയ ശേഷം അമീർ മടങ്ങി വന്നിട്ടില്ല. ജയ്ഷെ-മുഹമ്മദിനൊപ്പം ചേർന്നതായി അവർ പിന്നീട് കണ്ടെത്തി. അമീറിന് മുൻകാല തീവ്രവാദ ബന്ധം ഇല്ലെങ്കിലും, അമീര്‍ താമസിച്ചിരുന്ന പ്രദേശത്തെ പലരും തീവ്രവാദ വിഭാഗങ്ങളിൽ ചേർന്നിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു.
തീവ്രവാദികൾ ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് സൈന്യം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് കീഴടങ്ങാൻ അവസരം നൽകി. എന്നാൽ ഇവർ അവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…