ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ അമീർ സിറാജ് എന്ന യുവാവായിരുന്നു.
ആറുമാസം മുമ്പാണ് അമീറിനെ കാണാതായതെന്ന് സോപോറിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “സോപ്പൂരിലെ അഡിപ്പോറയിലെ അമ്മാവന്റെ വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാൻ പോയ ശേഷം അമീർ മടങ്ങി വന്നിട്ടില്ല. ജയ്ഷെ-മുഹമ്മദിനൊപ്പം ചേർന്നതായി അവർ പിന്നീട് കണ്ടെത്തി. അമീറിന് മുൻകാല തീവ്രവാദ ബന്ധം ഇല്ലെങ്കിലും, അമീര്‍ താമസിച്ചിരുന്ന പ്രദേശത്തെ പലരും തീവ്രവാദ വിഭാഗങ്ങളിൽ ചേർന്നിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു.
തീവ്രവാദികൾ ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്ന് സൈന്യം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് കീഴടങ്ങാൻ അവസരം നൽകി. എന്നാൽ ഇവർ അവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…