ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം വില ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.
‘അയോധ്യ രാമക്ഷേത്രഭൂമിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 1000-1500 രൂപ വരെയായി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത് 2000-3000 വരെയാണ്’, പ്രൊപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് റിഷി ടണ്ടന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വരുന്നതിന് മുന്‍പ് ഭൂമിവില സ്‌ക്വയര്‍ഫീറ്റിന് 900 രൂപ മാത്രമായിരുന്നു.
ഭൂമിയ്ക്കായുള്ള ഡിമാന്റ് വര്‍ധിച്ചതാണ് വില കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. രാമക്ഷേത്രത്തിന് സമീപം 3 സ്റ്റാര്‍ ഹോട്ടലും അന്താരാഷ്ട്രവിമാനത്താവളവും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും വിലവര്‍ധനവിന് കാരണമായി.
ക്ഷേത്രനഗരത്തിന് സമീപം സ്ഥലം വാങ്ങിവെക്കുകയെന്ന ലക്ഷ്യമാണ് ധനികര്‍ക്കുണ്ടാകുകയെന്നും ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും അവാദ് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് കൗണ്‍സിലര്‍ ഓം പ്രകാശ് സിംഗ് പറയുന്നു.
ഭൂമി വാങ്ങാനുള്ള മത്സരത്തില്‍ രാഷ്ട്രീയക്കാരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും ബിനാമികളാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…
യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…
ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…
മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…
രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…