Categories: India

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി ബി.ജെ.പി

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി ദല്‍ഹി ബി.ജെ.പി. കോണ്‍ഗ്രസും തങ്ങളുടെ താരപ്രചാരകരുമാണ് തങ്ങളെ തോല്‍പ്പിച്ചതെന്നാണ് പ്രധാന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ കണ്ടെത്തല്‍ നടന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രധാന കാരണങ്ങളെ കൂടാതെ സീറ്റ് വിതരണവും വിഭാഗീയതയും പരാജയ കാരണങ്ങളായി ബി.ജെ.പി വിലയിരുത്തുന്നു. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ സിങ്, അനില്‍ ജെയിന്‍, ദേശീയ ജോയിന്റ് സെക്രട്ടറി വി. സതീഷ്, ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്‍ മനോജ് തിവാരി, ജില്ലാ അദ്ധ്യക്ഷന്‍മാര്‍, തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുണ്ടായിരുന്ന നേതാക്കള്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ആരും പരാമര്‍ശിച്ചില്ല.

കോണ്‍ഗ്രസ് വിജയത്തിന് വേണ്ടിയല്ല ശ്രമിച്ചത് ബി.ജെ.പിയെ പരാജയപ്പെടുത്താനായിരുന്നു. അവര്‍ പ്രചരണം മന്ദഗതിയിലാക്കുക മാത്രമല്ല ചെയ്തത് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ലഭിക്കില്ലെന്ന് ഉറപ്പു വരുത്താന്‍ മൊത്തം സംവിധാനത്തെ ഉപയോഗിക്കുക കൂടി ചെയ്‌തെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പോളിംഗ് ബൂത്തിലെ കൗണ്ടറുകളില്‍ കോണ്‍ഗ്രസ് വോട്ടിംഗ് സ്ലിപ്പുകള്‍ വിതരണം ചെയ്തിരുന്നു. അവര്‍ വിതരണം ചെയ്തത് ആംആദ്മി പാര്‍ട്ടിയുടെ സ്ലിപ്പുകള്‍ ആയിരുന്നു, കോണ്‍ഗ്രസിന്റേതല്ല. വലിയ തോതില്‍ നേതാക്കളെയും താരപ്രചാരകരെയും ദല്‍ഹിയില്‍ എത്തിച്ചതും തോല്‍വിയുടെ കാരണമായി. സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്നതിന് പകരം ഈ പ്രചാരകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണ് അവരുടെ സ്രോതസ്സുകളും സമയവും ചെലവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

10-12 സീറ്റുകളില്‍ ഷാഹീന്‍ബാഗ് പ്രക്ഷോഭം ആംആദ്മി പാര്‍ട്ടിയെ വിജയിപ്പിച്ചുവെന്നും നിരവധി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പ്രക്ഷോഭം മുസ്‌ലിം വോട്ടുകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാക്കിയപ്പോള്‍ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് അതിന്റെ പേരില്‍ ലഭിച്ചില്ലെന്ന് മറ്റൊരു നേതാവ് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ വൈകി പ്രഖ്യാപിച്ചതും പ്രകടന പത്രിക വൈകിയതും പരാജയത്തിന് കാരണമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Newsdesk

Recent Posts

ലൂക്കനിൽ കുടുംബ സെമിനാർ 26ന്

ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ  പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26…

7 hours ago

ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷം; മൂന്നിലൊന്ന് കുടുംബങ്ങൾക്ക് ഊർജ ബില്ലുകളിൽ കുടിശിക

അയർലണ്ടിലെ കുടുംബങ്ങൾ വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മർദം നേരിടുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Barnardo's പുറത്തിറക്കിയ പുതിയ റിപ്പോർട്ട്. കഴിഞ്ഞ 12…

9 hours ago

ഡബ്ലിനിൽ വീടുകളുടെ വില ഇടിഞ്ഞു; ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റം തുടരുന്നു

ഡബ്ലിനിൽ വീടുകളുടെ വിൽപ്പനവില 2025 ജൂണിനെ അപേക്ഷിച്ച് 2.3% കുറഞ്ഞതായി Daft.ieയുടെ പുതിയ റിപ്പോർട്ട്. 2023ന് ശേഷം ആദ്യമായാണ് തലസ്ഥാന…

11 hours ago

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങി

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി…

11 hours ago

ലുവാസ് ഫിംഗ്ലാസ് ലൈൻ നിർമ്മാണം 2028-ൽ ആരംഭിക്കാനാകുമെന്ന് ഗതാഗത മന്ത്രി

ഫിംഗ്ലാസിലേക്കുള്ള ലുവാസ് ട്രാം ശൃംഖലയുടെ വിപുലീകരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി ഗതാഗത മന്ത്രി ഡാറഗ് ഒ'ബ്രിയൻ അറിയിച്ചു.…

11 hours ago

ഉയിർ ജൂൺ 26ന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച്  എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.…

1 day ago