Categories: IndiaTop Stories

ഇ.ഐ.എ. കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ചർച്ചചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രം

ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ഏതു വേദിയിലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ . കരടിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അന്തിമ വിജ്ഞാപനം മാത്രം ചര്‍ച്ച ചെയ്യാമെന്നും പാര്‍ലമെന്ററി കമ്മറ്റിയില്‍ ബിജെപിയും എന്‍ഡിഎയും എടുത്ത നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് കേന്ദ്രമന്ത്രിയുടെ നിലപാട്. കരടിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇപ്പോൾ വിവാദമായ വ്യവസ്ഥകളൊന്നും മോദി സർക്കാരിന്റെ കണ്ടുപിടിത്തമല്ല. യു.പി.എ. സർക്കാർ നടപ്പാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. “പ്രസിദ്ധീകരിച്ചത് കരട് വിജ്ഞാപനം മാത്രമാണ്. സർക്കാരിന്റെ നയമോ അന്തിമവിജ്ഞാപനമോ അല്ല. 2006-ലെ വിജ്ഞാപനത്തെ 15 വർഷത്തിനുശേഷം വിലയിരുത്തുകയും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുകയും വേണം. അതാണു ചെയ്തത്.നിലവിലുള്ള നിയമത്തിനുമേൽ 55 ഭേദഗതികളും 230 ഓഫീസ് മെമ്മോറാണ്ടങ്ങളും യു.പി.എ. സർക്കാർ കൊണ്ടുവന്നിരുന്നു. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ യു.പി.എ. നടപ്പാക്കിയത് ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴിയാണ്. ഇത് പൊതുജനങ്ങളെ അറിയിച്ചിരുന്നില്ല. ഇവയെല്ലാം ക്രമീകരിക്കുകയാണ് കരടിലൂടെ ചെയ്തത്. വിവിധ കോടതികളുടെ വിധികളും ഹരിത ട്രിബ്യൂണൽ ഉത്തരവുകളും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ എതിർപ്പുകളുയർന്നിരിക്കുന്ന പോസ്റ്റ് ഫാക്ടോ വ്യവസ്ഥ (പദ്ധതി നിലവിൽവന്നശേഷം അനുമതി) യു.പി.എ. സർക്കാരിന്റെ സംഭാവനയാണ്. യു.പി.എ. സർക്കാർ ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴി വൻകിട വ്യവസായങ്ങൾക്ക് പോസ്റ്റ് ഫാക്ടോ വ്യവസ്ഥപ്രകാരം പരിസ്ഥിതി അനുമതി നൽകിയിട്ടുണ്ട്. അതിന് ക്രമം നൽകുകയാണ് എൻ.ഡി.എ. സർക്കാർ ചെയ്തത്. മാത്രമല്ല, പദ്ധതികളോടുള്ള സമീപനം സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവുകൾ നിലവിലുണ്ട്. വ്യവസായങ്ങളോ പദ്ധതികളോ ചട്ടംലംഘിച്ചെന്ന് കണ്ടെത്തിയാൽ അവരുടെ കേസുകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് ജാർഖണ്ഡ് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം പരിസ്ഥിതി അനുമതികൾ ഭാവികാല സ്വഭാവമുള്ളതായിരിക്കണം, മുൻകൂർ പ്രാബല്യത്തിലായിരിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി ചട്ടം ലംഘിച്ചാൽ, പദ്ധതി പൂട്ടൽ പരിഹാരമാർഗമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമീപനമാണ് നടപ്പാക്കുന്നത്. ചട്ടം ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ചെന്ന ആരോപണം വസ്തുതാപരമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ 30 ദിവസമായിരുന്നു കാലാവധി. ഇത് 20 ദിവസമായി കുറച്ചെന്നത് ശരിയാണ്. കാരണം, പൊതുജനാഭിപ്രായം കേൾക്കാൻ ഒരു ദിവസമേ ആവശ്യമുള്ളൂ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന നടപടിക്രമം ഇതിന് ആവശ്യമില്ല. പരിസ്ഥിതി അനുമതിയുടെ കാലാവധി 10 വർഷമായി നീട്ടിയത് വ്യവസായ ലോബികളെ സഹായിക്കാനാണെന്ന ആക്ഷേപത്തിലും കഴമ്പില്ല. നിലവിലും 10 വർഷമാണ് കാലാവധി. പദ്ധതി തുടങ്ങുമ്പോൾ അഞ്ചുവർഷം കാലാവധി നൽകും. തുടർന്ന് മന്ത്രാലയത്തെ സമീപിച്ചാൽ അഞ്ചുവർഷംകൂടി നീട്ടും എന്നതാണ് നിലവിലെ രീതി. ഈ കാലതാമസം ഒഴിവാക്കാൻ ഞങ്ങൾ തുടക്കത്തിൽത്തന്നെ 10 വർഷത്തേക്ക് അനുമതി നൽകുന്നു” -മന്ത്രി പറഞ്ഞു.

Newsdesk

Recent Posts

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

18 hours ago

അയർലണ്ടിൽ സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് വീഡിയോകളിൽ അന്വേഷണം ശക്തമാക്കി

അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…

22 hours ago

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്ന മറ്റ് അഭിനേതാക്കൾ; ‘മെൽകൗ പോണ്ടിച്ചേരി’  ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…

1 day ago

M9 ദുരന്തം: അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…

2 days ago

Church of Scientology Community Centre highlights Dublin outreach and community initiatives

The Church of Scientology & Community Centre of Dublin has highlighted a series of community…

2 days ago

അയർലണ്ടിൽ മോർട്ട്ഗേജ് ടോപ്പ്-അപ്പുകൾ 16 വർഷത്തെ ഉയർന്ന നിലയിൽ

അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…

2 days ago