Categories: IndiaTop Stories

ഇ.ഐ.എ. കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ചർച്ചചെയ്യാൻ തയ്യാറാണെന്ന് കേന്ദ്രം

ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ (ഇ.ഐ.എ.) കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെക്കുറിച്ച് പാർലമെന്റിനകത്തും പുറത്തും ഏതു വേദിയിലും ചർച്ചചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ . കരടിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അന്തിമ വിജ്ഞാപനം മാത്രം ചര്‍ച്ച ചെയ്യാമെന്നും പാര്‍ലമെന്ററി കമ്മറ്റിയില്‍ ബിജെപിയും എന്‍ഡിഎയും എടുത്ത നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് കേന്ദ്രമന്ത്രിയുടെ നിലപാട്. കരടിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇപ്പോൾ വിവാദമായ വ്യവസ്ഥകളൊന്നും മോദി സർക്കാരിന്റെ കണ്ടുപിടിത്തമല്ല. യു.പി.എ. സർക്കാർ നടപ്പാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. “പ്രസിദ്ധീകരിച്ചത് കരട് വിജ്ഞാപനം മാത്രമാണ്. സർക്കാരിന്റെ നയമോ അന്തിമവിജ്ഞാപനമോ അല്ല. 2006-ലെ വിജ്ഞാപനത്തെ 15 വർഷത്തിനുശേഷം വിലയിരുത്തുകയും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരുകയും വേണം. അതാണു ചെയ്തത്.നിലവിലുള്ള നിയമത്തിനുമേൽ 55 ഭേദഗതികളും 230 ഓഫീസ് മെമ്മോറാണ്ടങ്ങളും യു.പി.എ. സർക്കാർ കൊണ്ടുവന്നിരുന്നു. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ യു.പി.എ. നടപ്പാക്കിയത് ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴിയാണ്. ഇത് പൊതുജനങ്ങളെ അറിയിച്ചിരുന്നില്ല. ഇവയെല്ലാം ക്രമീകരിക്കുകയാണ് കരടിലൂടെ ചെയ്തത്. വിവിധ കോടതികളുടെ വിധികളും ഹരിത ട്രിബ്യൂണൽ ഉത്തരവുകളും ഇതിന് അടിസ്ഥാനമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ എതിർപ്പുകളുയർന്നിരിക്കുന്ന പോസ്റ്റ് ഫാക്ടോ വ്യവസ്ഥ (പദ്ധതി നിലവിൽവന്നശേഷം അനുമതി) യു.പി.എ. സർക്കാരിന്റെ സംഭാവനയാണ്. യു.പി.എ. സർക്കാർ ഓഫീസ് മെമ്മോറാണ്ടങ്ങൾ വഴി വൻകിട വ്യവസായങ്ങൾക്ക് പോസ്റ്റ് ഫാക്ടോ വ്യവസ്ഥപ്രകാരം പരിസ്ഥിതി അനുമതി നൽകിയിട്ടുണ്ട്. അതിന് ക്രമം നൽകുകയാണ് എൻ.ഡി.എ. സർക്കാർ ചെയ്തത്. മാത്രമല്ല, പദ്ധതികളോടുള്ള സമീപനം സംബന്ധിച്ച് വിവിധ കോടതികളുടെ ഉത്തരവുകൾ നിലവിലുണ്ട്. വ്യവസായങ്ങളോ പദ്ധതികളോ ചട്ടംലംഘിച്ചെന്ന് കണ്ടെത്തിയാൽ അവരുടെ കേസുകൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് ജാർഖണ്ഡ് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം പരിസ്ഥിതി അനുമതികൾ ഭാവികാല സ്വഭാവമുള്ളതായിരിക്കണം, മുൻകൂർ പ്രാബല്യത്തിലായിരിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി ചട്ടം ലംഘിച്ചാൽ, പദ്ധതി പൂട്ടൽ പരിഹാരമാർഗമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമീപനമാണ് നടപ്പാക്കുന്നത്. ചട്ടം ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ചെന്ന ആരോപണം വസ്തുതാപരമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ 30 ദിവസമായിരുന്നു കാലാവധി. ഇത് 20 ദിവസമായി കുറച്ചെന്നത് ശരിയാണ്. കാരണം, പൊതുജനാഭിപ്രായം കേൾക്കാൻ ഒരു ദിവസമേ ആവശ്യമുള്ളൂ. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന നടപടിക്രമം ഇതിന് ആവശ്യമില്ല. പരിസ്ഥിതി അനുമതിയുടെ കാലാവധി 10 വർഷമായി നീട്ടിയത് വ്യവസായ ലോബികളെ സഹായിക്കാനാണെന്ന ആക്ഷേപത്തിലും കഴമ്പില്ല. നിലവിലും 10 വർഷമാണ് കാലാവധി. പദ്ധതി തുടങ്ങുമ്പോൾ അഞ്ചുവർഷം കാലാവധി നൽകും. തുടർന്ന് മന്ത്രാലയത്തെ സമീപിച്ചാൽ അഞ്ചുവർഷംകൂടി നീട്ടും എന്നതാണ് നിലവിലെ രീതി. ഈ കാലതാമസം ഒഴിവാക്കാൻ ഞങ്ങൾ തുടക്കത്തിൽത്തന്നെ 10 വർഷത്തേക്ക് അനുമതി നൽകുന്നു” -മന്ത്രി പറഞ്ഞു.

Newsdesk

Recent Posts

Fianna Fáil ദേശീയ എക്സിക്യൂട്ടീവിൽ അംഗമായി അയർലണ്ട് മലയാളി മഞ്ജുദേവി

അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…

8 hours ago

മെറ്റയിലെ കൂട്ടപിരിച്ചുവിടൽ; അയർലണ്ടിൽ 350 ഓളം പേർക്ക് ജോലി നഷ്ടമാകും

മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…

11 hours ago

Navan- Dublin റെയിൽവേ ലൈൻ; മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ

നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…

11 hours ago

കെ-റെയിലും സിൽവർ ലൈനുമില്ല; അതിവേഗ യാത്ര അ‍ടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അ‍ടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…

17 hours ago

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ നാളെ; പിരിച്ചുവിടുന്നത് 8000ത്തോളം പേരെ

അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ…

1 day ago

തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കരുതെന്ന് കർശന നിർദ്ദേശവുമായി ദുബായ് എമിഗ്രേഷൻ

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ്…

1 day ago