ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനം സിബിഐ സംഘം സന്ദർശിച്ചിരുന്നു. സംശയനിഴലിലുള്ള ക്ലബുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവെന്നാണ് വിവരം.
സിംഗപ്പുരിൽ നിന്നുള്ള കുപ്രസിദ്ധ വാതുവെപ്പുകാരൻ വിൽസൺ രാജ് പെരുമാൾ ഇന്ത്യൻ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1995-ൽ ആദ്യമായി ഒത്തുകളിക്ക് ജയിലിലായ പെരുമാൾ ഫിൻലൻഡ്, ഹംഗറി എന്നിവിടങ്ങളിലെ കേസുകളിലും പ്രതിയാണ്.
ഒത്തുകളിയോട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഒട്ടും സഹിഷ്ണുത കാട്ടില്ലെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ക്ലബുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഫുട്ബോളും ഒത്തുകളിക്കാരും തമ്മിൽ യാതൊരു ബന്ധമില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കരാറുകൾ, സ്പോൺസർമാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് സിബിഐയും ക്ലബ്ബുകൾക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ് ഉൾപ്പടെ ഐ ലീഗിൽ മത്സരിച്ചിട്ടുള്ള അഞ്ച് ടീമുകൾക്കെതിരെയാണ് അന്വേഷണം.ഐഎസ്എൽ കഴിഞ്ഞാൽ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐ ലീഗ്. ഈ വർഷം ആദ്യം മാർച്ച് 15-നും മാർച്ച് 24-നും നടന്ന ആറ് ഗോവ പ്രോ ലീഗ് മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ടെന്ന സംശയമുണ്ട്.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…