ന്യൂഡല്‍ഹി: ബി.ജെ.പി. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മന്ത്രി അന്തരിച്ചത്. ആറുവര്‍ഷം മുന്‍പ് കുളിമുറിയില്‍ വീണ് പരിക്കുകളോടെ ആശുപത്രിയിലാക്കപ്പെട്ട ജസ്വന്ത് സിങ് ആറുവര്‍ഷക്കാലം അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്നു ജസ്വന്ത് സിങ്. 1980 ലാണ് ആദ്യമായി രാജ്യസഭാംഗമായത്.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ജസോള്‍ ഗ്രാമത്തിലാണ് ജസ്വന്ത് ജനിച്ചത്. മരണസമയത്ത് 82 വയസുണ്ടായിരുന്നു. ദീര്‍ഘകാലം സൈനിക സേവനവും അനുഷ്ഠിച്ചിരുന്നു. അഞ്ചുതവണ രാജ്യസഭയിലേക്കും നാലുവട്ടം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിങ് വാജേ്‌പേയി ഭരണത്തില്‍ വിദേശകാര്യം, ധനകാര്യം, പ്രിതരോധം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത് പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വതന്ത്ര്യം’ എന്ന പുസ്തകത്തില്‍ ജിന്നയെ പുകഴ്ത്തി സംസാരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി ജസ്വന്ത് സിങിനെ പുറത്താക്കിയിരുന്നു. എന്നാല്‍ 2012 ല്‍ വീണ്ടും പാര്‍ടിയില്‍ തിരിച്ചെത്തി പാര്‍ടിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…