ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി.
ഇരുവരും ടെലെഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെനടന്ന ക്രൂരമായ ആക്രമണങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ ശ്രദ്ധയില്‍പെടുത്തി.
അതിര്‍ത്തിയില്‍ എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ധാരണയായി എന്നാണ് വിവരം.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
ചൈന നേരത്തെ തന്നെ ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയാണ് ഇരു വിദേശകാര്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കണം എന്നും മുന്‍ നിര സൈനികരെ നിയന്ത്രിക്കണം എന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചൈനയുടെ സൈനികരെ പ്രകോപിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമെന്ന നിലപാടിലാണ് ചൈന.
റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…
പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…
ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…
അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ…
തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…