Categories: IndiaTop News

അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറിയെന്ന ചൈനയുടെ വാദം വ്യാജമെന്ന് റിപ്പോര്‍ട്ട്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ പാംഗോ൦ഗ്    തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതായി സൂചനകള്‍ പുറത്തു വരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍  സന്നാഹം ശക്തമാക്കുന്നുവെന്ന് തെളിയിക്കുന്ന  ദൃശ്യങ്ങള്‍ പുറത്ത് വന്നു.  കൂടാതെ,  ‘ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായാണ്’ ചൈനീസ് സേന  നിലയുറപ്പിച്ചിരിയ്ക്കുന്നത് എന്നാണ്  ഇന്ത്യയ്ക്കു ലഭിച്ചിരിക്കുന്ന വിവരം.

ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപമാണ്  ചൈന വീണ്ടും സൈനികരെ വിന്യസിച്ചിരിയ്ക്കുന്നത്.  ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സംഘത്തെ വിന്യസിക്കുന്നതായി കുറച്ചുനാളുകളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു ബറ്റാലിയന്‍, ഏകദേശം 1000 സൈനികര്‍ ഉള്‍പ്പെടുന്ന  സേനയെയാണ് PLA ലിപുലേഖ് ചുരത്തില്‍  വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍നിന്നു കുറച്ചുമാറിയാണ് ഇവരുടെ സ്ഥാനം. 

അതേസമയം, ചൈനീസ് സേനയ്ക്ക് ഒത്തവണ്ണം ഇന്ത്യയും മേഖലയിലെ സൈനികരുടെ അംഗബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിത്തര്‍ക്കം ഉന്നയിച്ച നേപ്പാളിന്‍റെ  നീക്കങ്ങളും ഇന്ത്യ വീക്ഷിക്കുന്നുണ്ട്. ലഡാക്കിലുള്‍പ്പെടെ ചൈനീസ് സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഏതു മഞ്ഞുമലകളിലും ഏതു സാഹചര്യത്തെയും നേരിടാനൊരുങ്ങിയാണ് ഇന്ത്യന്‍ സൈന്യം തയാറെടുത്തിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശൈത്യകാലത്തും സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. ഈ സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുന്നതിനാല്‍ സൈനികരെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളാണ് ഇന്ത്യന്‍ സൈന്യം കൈകൊള്ളുന്നത്. ഹിമാലയന്‍ അതിര്‍ത്തിലേക്ക് 35,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. അതിശൈത്യത്തേയും പ്രതികൂല കാലാവസ്ഥയേയും നേരിടാന്‍ പ്രത്യേക പരിശീലനം നേടിയവരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

അരുണാചല്‍ പ്രദേശ് വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പലയിടത്തും കൂടുതലായി ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുകയും ചെയ്തതോടെ, അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യത ഏറി.  അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടെ സൈനിക കമാണ്ടര്‍മാര്‍   നടത്താനിരുന്ന  ചര്‍ച്ചയും മാറ്റിയിട്ടുണ്ട്. ജൂലൈ 30 നായിരുന്നു സൈനിക കമാണ്ടര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടക്കേണ്ടിയിരുന്നത്. 

Newsdesk

Recent Posts

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ…

8 hours ago

വ്യാജ റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌നുകൾ വ്യാപകം; തൊഴിലന്വേഷകർക്ക് ഗാർഡയുടെ മുന്നറിയിപ്പ്

അയർലണ്ടിൽ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസുകൾ വർധിക്കുന്നതായി ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB) മുന്നറിയിപ്പ് നൽകി. വ്യാജ ജോലി…

9 hours ago

ബ്രേ എയർ ഷോ ഓഗസ്റ്റ് 1ന്; അയർലണ്ടിലെ ഏറ്റവും വലിയ എയർ ഷോ

അയർലണ്ടിലെ ഏറ്റവും ജനപ്രീതിയാർജിച്ച പരിപാടികളിലൊന്നായ Bray Air Show അടുത്ത ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) ബ്രേ സീഫ്രണ്ടിൽ (Bray Seafront)…

10 hours ago

ഇ-സ്കൂട്ടറുകൾക്ക് കടുത്ത നിയന്ത്രണം; 18 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്, ഹെൽമറ്റും ഹൈ-വിഴ് ജാക്കറ്റും നിർബന്ധം

അയർലണ്ടിൽ ഇ-സ്കൂട്ടറുകളുടെ ഉപയോഗത്തിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. കുട്ടികളിൽ ഇ-സ്കൂട്ടർ അപകടങ്ങൾ വർധിക്കുകയും ഗുരുതര പരിക്കുകളും…

12 hours ago

വേനൽക്കാലത്ത് വീടുകളിലും തീപിടിത്ത ഭീഷണി; ബാർബിക്യൂ, ലിഥിയം ബാറ്ററികൾ, മൊബൈൽ ചാർജിംഗ് എന്നിവയിൽ ജാഗ്രത വേണമെന്ന് ഫയർ സർവീസ്

അയർലണ്ടിൽ തുടരുന്ന ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയുടെ സാധ്യത വർധിപ്പിക്കുന്നതിനൊപ്പം വീടുകളിലെ തീപിടിത്ത അപകടങ്ങളും ഉയർത്തുന്നതായി ഫയർ സുരക്ഷാ അധികൃതർ…

1 day ago

റയാൻഎയർ വിമാനത്തിന്റെ ജനൽ തകർത്തത് എഞ്ചിൻ ഭാഗമല്ലെന്ന് കണ്ടെത്തൽ

റയാൻഎയർ വിമാനത്തിൽ യാത്രക്കാരൻ ജനൽവഴി പുറത്തേക്ക് എറിയപ്പെട്ട സംഭവത്തിൽ എഞ്ചിന് പുറത്തുനിന്നുള്ള ഏതെങ്കിലും വസ്തു (Foreign Object Damage -…

1 day ago