Categories: IndiaTop News

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിന് പിന്നില്‍ പാകിസ്താനികള്‍ എന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയതിന് പിന്നില്‍ പാകിസ്താനികള്‍ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള അതിര്‍ത്തി ഏറ്റുമുട്ടലിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച നിരവധി ‘ചൈനീസ്’ അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മേയ് മാസത്തില്‍ ആരംഭിച്ച ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിലാണ് അവസാനിക്കുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ചൈനീസ് അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നത് യഥാര്‍ത്ഥത്തില്‍ പാകിസ്താനില്‍ നിന്നുള്ളവയായിരുന്നെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വി.പി.എന്‍ വഴി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യാജപ്രചരണം നടത്തിയ പല അക്കൗണ്ടുകളുടേയും നേരത്തേയുണ്ടായിരുന്ന പേരുകള്‍ ഉറുദു ഭാഷയിലുള്ളതായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഷിയിംഗ്637 എന്ന പേരില്‍ നിലവിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ ഹിനാര്‍ബി2 എന്ന പേരിലുള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈന്യത്തേയും അതിര്‍ത്തിയേയും കുറിച്ചുള്ള നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടിലുണ്ടായിരുന്നു.

അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് ചൈനീസ് ഭാഷയില്‍ ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന അക്കൗണ്ടുകളില്‍ നേരത്തെ ഉറുദു ഭാഷയിലായിരുന്നു ട്വീറ്റുകളുണ്ടായിരുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ ലഭ്യമല്ല.

ഏറ്റുമുട്ടലില്‍ നിന്നുള്ള അപകടങ്ങള്‍, പരിക്കേറ്റ സൈനികരുടെ ചിത്രങ്ങള്‍, അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ എന്നിവ ഈ അക്കൗണ്ടുകള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ചൈനീസ് മാധ്യമങ്ങളില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങളും ഈ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്. ചൈനീസ് ഡിപ്ലോമാറ്റുകളടക്കം 17000 ത്തിലധികം ഫോളോവേഴ്‌സ് ഈ അക്കൗണ്ടുകള്‍ക്കുണ്ട്.

Newsdesk

Recent Posts

പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ്: പിഴ 100 യൂറോ വർദ്ധിപ്പിച്ചു

പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ് പിഴകൾ സെപ്റ്റംബർ മുതൽ 100 യൂറോ വർദ്ധിപ്പിക്കും. പിഴ തുക €150 ൽ…

4 hours ago

കാർഡ് ടാപ്പിംഗ് തട്ടിപ്പുകൾ വർദ്ധിക്കുമെന്ന് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ് നൽകി

നേരിട്ട് കാർഡ് പേയ്‌മെന്റുകൾ നടത്തുമ്പോൾ ഗണ്യമായി അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലണ്ടിന്റെ…

1 day ago

ECB പലിശ നിരക്ക് വർധനവിന് മുമ്പ് മോർട്ട്ഗേജ് പലിശ നിരക്കുകൾ അടിയന്തിരമായി പുനഃപരിശോധിക്കാൻ നിർദ്ദേശം

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ അടുത്ത മാസം വർധിപ്പിക്കുന്നതിന് മുമ്പ് മോർട്ട്ഗേജ് ഹോൾഡർമാരോട് അവരുടെ പലിശ നിരക്കുകൾ അടിയന്തിരമായി…

1 day ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മെയ് മാസത്തിലെ മലയാളം Mass (Roman) 17ന്

മെയ് മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മെയ്…

1 day ago

Ilaiyaraaja Live in Concert: ടിക്കറ്റ്‌ വില്പന ആരംഭിച്ചു

മെലഡികളുടെ ചക്രവർത്തി, സംഗീത മാന്ത്രികൻ ഇളയരാജയെ വരവേൽക്കാൻ അയർലണ്ടിലെ സംഗീത പ്രേമികൾ ഒരുങ്ങുകയാണ്. മലയാളികളുടെ പ്രിയ ഗായിക ശ്വേതാ മോഹനും…

2 days ago

ബാക്ക്-ഗാർഡൻ മോഡുലാർ വീടുകൾക്ക് പ്രോപ്പർട്ടി ടാക്സ് നൽകണം

ബാക്ക്-ഗാർഡനിൽ നിർമ്മിക്കുന്ന മോഡുലാർ വീടുകൾക്ക്, പ്രധാന വീടിന്റെ പ്രോപ്പർട്ടി ടാക്സ് ചാർജിന് പുറമേ ലോക്കൽ പ്രോപ്പർട്ടി ടാക്സും ബാധകമാകുമെന്ന് റവന്യൂ…

2 days ago