ന്യൂദല്‍ഹി: ഏറെ വിവാദമായ കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മുഖ്യ പ്രതിപക്ഷ കക്ഷികളെല്ലാം കാര്‍ഷിക ബില്ലിനെ ശക്തമായ രീതിയില്‍ എതിര്‍ത്തു.
സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രതിപക്ഷം രാജ്യത്തെ കര്‍ഷകരെ ഉപയോഗിക്കുകയാണെന്ന് ഹരിയാനയില്‍ നിന്നുള്ള മന്ത്രി അനില്‍ വിജ് പറഞ്ഞു. പുതിയ കാര്‍ഷക നിയമം വഴി 2022 ഓടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ വാഗ്ധാനം നല്‍കാനുള്ള വശ്വസ്യത പോലുമില്ലാത്ത സര്‍ക്കാരാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയിന്‍ പറഞ്ഞു. എവിടെ സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത 2 കോടി ജോലികളെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബില്ല് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിരോമണി അകാലിദള്‍ ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തിട്ടുണ്ടെന്നും രാജ്യത്തെ കര്‍ഷകര്‍ ഒരിക്കലും ഈ ബില്ല് അംഗികരിക്കില്ലെന്നും കോണ്‍ഗ്രസ് എം.പി പ്രതാപ് സിങ് ബജ്‌വ പറഞ്ഞു.
കോണ്‍ഗ്രസിന് കര്‍ഷകര്‍ വോട്ട് ബാങ്ക് മാത്രമാണെന്നും ബി.ജെ.പിക്ക് അവര്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണെന്നും ബി.ജെ.പിയുടെ ഭൂപേന്ദ്ര യാദവ് പറഞ്ഞു.
വിവാദമായ കാര്‍ഷിക ബില്ലില്‍ പഞ്ചാബില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെമ്പാടും ശക്തമായി തുടരുകയാണ്.വിവാദ ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള അംഗബലം ഉറപ്പിച്ചാണ് ബി.ജെ.പി സഭയില്‍ എത്തിയത്.
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…