ന്യൂദല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്.ബി.ഐക്കെതിരെ സുപ്രീംകോടതി. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്.
മൊറട്ടോറിയം കാലഘട്ടത്തില്‍ പലിശ ഒഴിവാക്കുന്നതിനെതിരെ ആര്.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.
പലിശ ഒഴിവാക്കിയാല്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ആര്.ബി.ഐ പറഞ്ഞിരുന്നു.
ഇത് ബാങ്കുകളെ സാമ്പത്തികമായി തളര്‍ത്തുമെന്ന് ബാങ്ക് പറഞ്ഞിരുന്നു. മൊറോട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗജേന്ദ്ര ശര്‍മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലയളവില്‍ പലിശയീടാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് നേരത്തെ മൂന്ന് മാസവും ശേഷം ആഗസ്റ്റ് 31 വരെയും വായ്പാ തിരിച്ചടവിന് ആര്.ബി.ഐ സമയം നീട്ടി നല്‍കിയിരുന്നു.
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…
യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന്…
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…