ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ (74) അന്തരിച്ചു. അടുത്തിടെ ഡൽഹി ഫോർടിസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു രാം വിലാസ് പാസ്വാന്‍. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, ഉപഭോക്തൃകാര്യം, പൊതുവിതരണം വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്.
1946 ജൂലൈ അഞ്ചിന് കിഴക്കൻ ബിഹാറിലെ ഖാഗരിയയിലാണ് രാംവിലാസ് പാസ്വാൻ ജനിച്ചത്. നിയമത്തിൽ ബിരുദം സ്വന്തമാക്കിയശേഷം ബിഹാർ സിവിൽ സർവീസ് പരീക്ഷയും വിജയിച്ചു. 1977ലാണ് ജനതാപാർട്ടി അംഗമായി ആദ്യമായി ലോക്സഭയിലെത്തി.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…