ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ പിടിച്ചുകുലുക്കിയത്. 65 മണിക്കൂറിനുശേഷം തിങ്കളാഴ്ച എലിഫ് എന്ന പെൺകുട്ടിയെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയുടെ ദുരന്ത, അടിയന്തര മാനേജ്മെന്റ് അതോറിറ്റി (AFAD) ട്വിറ്ററിൽ അറിയിച്ചു.
3 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഗുരുതരമായ ഒടിവുകളോ മസിലുകൾക്ക് പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ അമ്മയെയും മറ്റ് രണ്ട് പേരെയും നേരത്തെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. മറ്റൊരു സഹോദരനെ രക്ഷപ്പെടുത്തിയെങ്കിലും ആ കുട്ടി വൈകാതെ മരിച്ചു.
58 മണിക്കൂറിലധികം തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ 14 കാരിയായ ഇഡിൽ സിറിൻ എന്ന കുട്ടിയേയും രക്ഷപ്പെടുത്തിയതായി തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. (എഎഫ്എഡി) അറിയിച്ചു.
ഭൂചലനത്തിൽ 91 പേർമരിക്കുകയും, 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…