ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ശക്തമായ ഭൂകമ്പം ഉണ്ടാവുകയും തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റുകയും 35 പേർ മരിക്കുകയും ചെയ്തു. പുലർച്ചെ 1 30 നാണ് നാടിനെ നടുക്കിയ ഭൂകമ്പം ഉണ്ടായത് . റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പതിനായിരക്കണക്കിന് പേരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ഇതേതുടർന്ന് അൻപതിനായിരത്തോളം വരുന്ന ആളുകൾ ഭയന്ന് അവരവരുടെ വീടുകൾ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
പ്രകൃതി ദുരന്ത നിവാരണ വിഭാഗം പരിസര പ്രദേശങ്ങളിൽ ശക്തമായ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഒന്നും നൽകിയില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ വീണ്ടും ഭൂചലനം ഉണ്ടായാൽ സുനാമിക്ക് സാധ്യത ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ജക്കാർത്തയ്ക്ക് അടുത്ത മജെനെ നഗരത്തിലും അതിനോട് അടുത്തുള്ള മുമുജു ജില്ലയിലുമാണ് 35 ഓളം പേർ പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടത്.
നിരവധി കെട്ടിടങ്ങളും ബിൽഡിംഗുകളും തകർന്നുവീണു. അവശിഷ്ടങ്ങളുടെ ഇടയിൽപെട്ട് 637 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് അധികാരികൾ പറയുന്നത്. 2004 ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഇത്തരത്തിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് രണ്ട് ലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…