International

വ്ളാദിമിർ പുടിനെതിരെ വീണ്ടും വധശ്രമം

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി യുക്രൈൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് ‘യുക്രൈൻസ്ക പ്രവ്ദ’യ്ക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ ഡിഫൻസ് ഇന്റലിജൻസ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടയിലും പുടിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് പുതിൻ വധശ്രമത്തെ അതിജീവിച്ചതായുള്ള വാർത്ത യുക്രൈൻ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചോളം വധശ്രമങ്ങളിൽ നിന്ന് താൻ രക്ഷപ്പെട്ടതായും തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയില്ലെന്നും 2017-ൽ പുടിൻ അറിയിച്ചിരുന്നു.വളരെ കുറച്ച് പേർക്ക് മാത്രമേ പുതിനുമായി ഇടപെടാൻ നിലവിൽ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുടിൻ അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തിൽ പറഞ്ഞു. എല്ലാക്കാലവും അധികാരത്തിൽ തുടരാമെന്നാണ് പുടിന്റെ വ്യാമോഹം. എന്നാൽ ലോകത്തിലെ എല്ലാ ഏകാധിപതികൾക്കും സംഭവിച്ചതുതന്നെയാണ് പുടിനേയും കാത്തിരിക്കുന്നതെന്നും ബുദനോവ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് മധ്യത്തോടെ റഷ്യ-യുക്രൈൻ യുദ്ധം നിർണായക ഘട്ടത്തിൽ എത്തുമെന്നും 2022 അവസാനത്തോടെ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുമെന്നും മേയ് ആദ്യം ‘സ്കൈ ന്യൂസി’നോട് സംസാരിക്കവെ ബുദനോവ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നേതൃത്വം പുടിനിൽ നിന്ന് മാറ്റപ്പെടുമെന്നും ബുദനോവ് പറയുകയുണ്ടായി.

റഷ്യയിൽ ഭരണ അട്ടിമറിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും യുക്രൈൻ രഹസ്യാന്വേഷണ മേധാവിയായ ബുദനോവ് സൂചിപ്പിച്ചിരുന്നു.പുടിന് പാർക്കിൻസൺസ് രോഗമാണെന്നും പുതിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്നും വിവിധ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിനിടെ ആഴ്ചകൾക്ക് മുമ്പ് പുതിൻ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നതായാണ് റിപ്പോർട്ട്.

ശസ്ത്രക്രിയയും വിശ്രത്തിനെടുക്കുന്ന സമയവും പുടിനെ കുറച്ചുകാലത്തേക്ക് അധികാരത്തിൽ നിന്ന് അകറ്റി നിർത്താനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേവിഷയം, ബുദനോവ് അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞു. നിരവധി രോഗങ്ങൾ പുടിനെ അലട്ടുന്നുണ്ടെന്നും അതിലൊന്ന് മാത്രമാണ് അർബുദമെന്നും ബുദനോവ് പറഞ്ഞു. ഇതിനിടെ അർബുദസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുടിൻ അധികാര കൈമാറ്റത്തിനൊരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കൊളായ് പട്രേഷേവിന് പുടിൻ അധികാരം കൈമാറാനിടയുണ്ടെന്നായിരുന്നു വാർത്ത.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago