ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്.
ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത മഴ. 27 പ്രവിശ്യകള്‍ മഴ കാരണ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ചൈനീസ് വാട്ടര്‍ റിസോര്‍സ് ഉപമന്ത്രി തിങ്കളാഴ്ച നല്‍കിയ വിവരമനുസരിച്ച് രാജ്യത്തെ 433 നദികളും കായലുകളും പുഴകളും കരകവിയുന്നുണ്ട്. സാഹചര്യങ്ങള്‍ നിലവില്‍ ഭയാനകമായി തുടരുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലൈയിലും ഓഗസ്റ്റിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം 141 പേരെ രാജ്യത്ത് നിന്ന് കാണാതായി. 60 ബില്യണ്‍ യുവാനാണ് ഇതുവരെ ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം.
രാജ്യത്തെ ഏറ്റവും വലിയ നദിയായ യാഗ്‌റ്റെസയുടെ തീരപ്രദേശത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊയങ് ലേക്ക് പ്രദേശത്തും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ലധികം വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകള്‍ ജലപരിധി കടന്നു പോയതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം 1998 ലെ വെശള്ളപ്പൊക്കം ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ വര്‍ഷവും ചൈനയില്‍ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും ഈ വര്‍ഷം ജൂണ്‍ മുതല്‍ കനത്ത മഴയാണ് ചൈനയില്‍ പെയ്തത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…