ന്യൂയോർക്ക്: കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാനാണു സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ വേണമെന്നും റിപ്പോർട്ട് പറയുന്നു.
കോവിഡിനു കാരണമായ വൈറസിനോട് അടുത്ത ജനിതക സാമ്യമുള്ള വൈറസിനെ ചൈന, ലാവോസ് എന്നിവിടങ്ങളിൽ ചില വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ പരിണമിച്ച് മനുഷ്യരിലേക്ക് എത്തിയത് എങ്ങനെയെന്നതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മാർക്കറ്റിൽ വിപണനം ചെയ്ത മൃഗങ്ങളുടേതടക്കം കൂടുതൽ വിവരങ്ങൾ സമിതി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനീസ് ഗവേഷകർ നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്നു സമിതി വിലയിരുത്തി.27 പേരുള്ള സമിതിയിൽ ഐസിഎംആർ മുൻ ശാസ്ത്രജ്ഞൻ ഡോ. രമൺ ആർ.ഗംഗാഖേദ്കരും അംഗമാണ്. പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മാത്രമാണു സമിതി പരിഗണിച്ചത്.
വുഹാനിലെ ബയോലാബിൽ നിന്നു കൊറോണ വൈറസ് ചോർന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയില്ലെന്നു സമിതി വ്യക്തമാക്കി. എന്നാൽ ഇതിനെ ചൈന, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ 3 അംഗങ്ങൾ എതിർത്തു. കഴിഞ്ഞ വർഷം മാർച്ചിൽ ലോകാരോഗ്യ സംഘടനയും ചൈനയും നേതൃത്വം നൽകിയ പ്രത്യേക പഠനസംഘം വൈറസ് ചോർന്നതാണെന്ന വാദം തള്ളിയിരുന്നു. ഇതു വിവാദമായതിനെ തുടർന്നാണ് പുതിയ സമിതിക്ക് ഡബ്ല്യുഎച്ച്ഒ രൂപം നൽകിയത്. ചൈന ഇന്നലെ റിപ്പോർട്ടിനെതിരെ രംഗത്തുവന്നു. ലാബ് ചോർച്ച സിദ്ധാന്തം ചൈനാ വിരുദ്ധ ശക്തികളുടെ സൃഷ്ടിയാണെന്ന് വിദേശകാര്യമന്ത്രി ഷാവോ ലിജിയൻ ആരോപിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…