ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ തായ് സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് മോഷ്ടിച്ച സൈനിക ബാരക്കില്‍നിന്ന് മോഷ്ടിച്ച വാഹനവുമായി നഗരത്തിലെത്തിയാണ് ജക്രപന്ത് തോമ്മ കൂട്ടക്കുരുതി ആരംഭിച്ചത്.
സൈനിക കേന്ദ്രത്തില്‍നിന്ന് മോഷ്ടിച്ച ആയുധങ്ങളുമായി ഷോപ്പിങ് മാളിലെത്തിയ ഇയാള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി.
നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ അക്രമിയെ കീഴ്‌പ്പെടുത്താന്‍ നൂറുകണക്കിന് തായ് സൈന്യമാണ് നഗരത്തിലിറങ്ങിയത്.
ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കുണ്ട്. വെടിവെപ്പിന്റെ സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ അക്രമി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…