ദക്ഷിണ കൊറിയന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സേനാംഗത്തെ സേനയില്‍ നിന്നു പിരിച്ചു വിടണമോ അതോ സേനയില്‍ തന്നെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.
ലൈംഗിക ന്യൂനപക്ഷങ്ങളോട് ദക്ഷിണ കൊറിയന്‍ സേന കാണിക്കുന്ന വിവേചനത്തിന്റെ പേരില്‍ ലോകമെമ്പാടും നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ പെട്ടന്നു തന്നെ തീരുമാനമെടുക്കാന്‍ സേന തീരുമാനിച്ചത്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമോ എന്നത് സംബദ്ധിച്ച് തീരുമാനമെടുക്കുക.
ട്രാന്‍സ്‌ജെന്‍ഡറുകളെ സേനയില്‍ എടുക്കില്ലെന്ന നിയമം ദക്ഷിണകൊറിയയില്‍ ഉണ്ട്. എന്നാല്‍ സര്‍വ്വീസ് കാലത്തിനിടയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ ആ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുന്നതു സംബന്ധിച്ച നിയമം ഇല്ല. അതിനാല്‍ തന്നെ ഈ ഉദോഗസ്ഥനെ പിരിച്ചു വിടുക എളുപ്പമല്ല.
കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസിലിരിക്കെ സേനാ ഉദ്യോഗസ്ഥന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. നിലവില്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിയുഇ (Twenty-foot Equivalent Units) ചരക്കു…
ഇലക്ട്രിക് അയർലൻഡ് ജൂലൈ ആദ്യം മുതൽ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കുള്ള ഊർജ്ജ നിരക്കുകൾ വർദ്ധിപ്പിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ESB ഗ്രൂപ്പിന്റെ അനുബന്ധ…
ദശലക്ഷക്കണക്കിന് ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ നിശബ്ദമായി വേട്ടയാടുന്ന മയാൾജിക് എൻസെഫലോമയലൈറ്റിസ് അല്ലെങ്കിൽ ക്രോണിക് ഫറ്റീഗ് സിൻഡ്രോം വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ…
അപകടകരമായ കളിപ്പാട്ടങ്ങൾ, തകരാറുള്ള ചാർജറുകൾ എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയിലർ ടെമുവിന് യൂറോപ്യൻ…
ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കാർലോയിലെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചു.വെടിവയ്പ്പ് ഉണ്ടാകുമെന്ന് പറഞ്ഞ ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച്…
കോർക്കിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം അഞ്ച് കൗണ്ടികൾക്ക് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ചില…