തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് അറിയുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊലീസുകാരും വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര പറഞ്ഞു.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍ ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണുന്നതിന് വേണ്ടി കാത്തിരിക്കുമ്ബോഴായിരുന്നു സംഭവം. ഐഡി കാര്‍ഡുള്ള ജീവനക്കാരന്‍ ഇവിടെ ഒരുപാട് വലിയ ആളുകള്‍ വരുന്നതാണെന്നും കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കാന്‍ പറഞ്ഞുവെന്നും അജിത്ര പറഞ്ഞു. തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും കാലിന് മുകളില്‍ കാല് കയറ്റി വച്ചിരുന്നാല്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നു പറയുകയും ചെയ്തു എന്ന് അജിത്ര പറഞ്ഞു.
അതേസമയം ഇതുവരെയായും പി ജി ഡോക്ടര്‍മാര്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ സാധിച്ചിട്ടില്ല. മന്ത്രിതലത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കെ താഴെതട്ടില്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് അധികൃതര്‍ ചോദിക്കുന്നത്. എന്നാല്‍ ഇന്നലെ എടുത്ത തീരുമാനങ്ങളില്‍ വ്യക്ത വരുത്തുന്നതിന് വേണ്ടിയാണ് ചര്‍ച്ചക്ക് വന്നതെന്നും 12 മണിക്ക് ഇതിനായി സമയം അനുവദിച്ചരുന്നെന്നും സമരക്കാര്‍ പറയുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…