കൊച്ചി: കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ നിർണ്ണായക വിധിയുമായി കേരള ഹൈക്കോടതി. അൻപത് വയസ് കഴിഞ്ഞ സത്രീകൾക്കും 55വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി
കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ആർടി ബിൽ 2021 അവസാനമാണ് പാർലമെൻറ് പാസാക്കിയത്. ഇത് നിയമമായതോടെ പ്രതിസന്ധിയിലായത് പ്രായമേറിയ ദമ്പതികളാണ്. 50വയസ് തികഞ്ഞ സ്ത്രീകൾക്കും 55 വയസ് തികഞ്ഞ പുരുഷൻമാർക്കും ഇതിലെ 21ജി ചട്ടം ചികിത്സാ അവകാശങ്ങൾ നിഷേധിക്കുന്നു. നിയമം പ്രാബല്യത്തിൽ വന്ന സമയം ചികിത്സ നടത്തുന്നവർക്കും ഈ ചട്ടങ്ങൾ ബാധകമായി. ഇതിനെതിരെ 30 ദമ്പതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ 28 ഹർജികൾ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് വിജി അരുണിൻറെ വിധി. നിയമം പ്രാബല്യത്തിലായ ജനുവരി മാസം ചികിത്സയിലുണ്ടായിരുന്നവർക്കാണ് ഇളവ്.
പുതുതായി ചികിത്സ തേടാൻ ആഗ്രഹിക്കുന്ന പ്രായപരിധി പിന്നിട്ടവർക്ക് വേണ്ടിയും ഹൈക്കോടതി സിംഗിൾ ബഞ്ച് ഇടപെട്ടു. ഉയർന്ന പ്രായപരിധി സംബന്ധിച്ച് പുനപരിശോധന നടത്തുന്നതിനായി നാഷണൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ആൻറ് സറോഗസി ബോർഡ് കേന്ദ്രസർക്കാരിനെ സമീപിക്കണം. ഇതിലെ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ ബോർഡ് ഹൈക്കോടതിയെ അറിയിക്കണമെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൃത്രിമ ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞിന് പ്രായപൂർത്തിയാകുമ്പോൾ മാതാപിതാക്കളുടെ പ്രായം കൂടി കണക്കുകൂട്ടിയാണ് സ്ത്രീകൾക്ക് 50ഉം പുരുഷൻമാർക്ക് 55മായി പ്രായപരിധി ചുരുക്കിയത്. എന്നാൽ 48വയസായ സ്ത്രീകൾക്ക് ഭർത്താവിന് 55ആയെങ്കിലോ 53വയസുള്ള പുരുഷന് ഭാര്യക്ക് 50 ആയെങ്കിലോ പോലും ചികിത്സ നിഷേധിക്കപ്പെടുന്നതിനും ഈ ചട്ടങ്ങൾ കാരണമായി. ഹൈക്കോടതി ഇടപെടലിൽ കേന്ദ്രസർക്കാരിൻറെ നിലപാടാണ് ഇനി പ്രധാനം.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…