തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് കമ്പനി രേഖകളും കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കണ്ടെത്തിയത്.
ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ ഒരാൾ 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകൾ കൊണ്ടുവന്നതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് കണ്ടെത്തി. ആധാർ കാർഡുകളും ഇൻഷുറൻസ് രേഖകളും ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവായിരുന്നു. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം ആധാർ കാർഡുകളും വിൽക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം തപാൽ ജീവനക്കാരിയേയും ഭർത്താവിനെയും പോലീസ് വിട്ടയച്ചു. തപാൽ ഉരുപ്പടികൾ നഷ്ടമായ ആരെങ്കിലും പരാതി നൽകിയാൽ ഇരുവർക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26…
അയർലണ്ടിലെ കുടുംബങ്ങൾ വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മർദം നേരിടുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Barnardo's പുറത്തിറക്കിയ പുതിയ റിപ്പോർട്ട്. കഴിഞ്ഞ 12…
ഡബ്ലിനിൽ വീടുകളുടെ വിൽപ്പനവില 2025 ജൂണിനെ അപേക്ഷിച്ച് 2.3% കുറഞ്ഞതായി Daft.ieയുടെ പുതിയ റിപ്പോർട്ട്. 2023ന് ശേഷം ആദ്യമായാണ് തലസ്ഥാന…
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി…
ഫിംഗ്ലാസിലേക്കുള്ള ലുവാസ് ട്രാം ശൃംഖലയുടെ വിപുലീകരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി ഗതാഗത മന്ത്രി ഡാറഗ് ഒ'ബ്രിയൻ അറിയിച്ചു.…
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.…