തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തടയാൻ വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.
പൊലീസ് ആക്‌ടിൽ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിലവിൽ ഒരു വകുപ്പ് പോലുമില്ല, ഈ പ്രതിസന്ധി മാറ്റാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ഇനി സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയോ ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുളള വ്യക്തിഹത്യ ചെയ്യുകയോ ഉണ്ടായാൽ ഉടൻ തന്നെ നിയമനടപടി ഉണ്ടാകും.
ഇന്ന് സമൂഹത്ത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ് ഇതിന് പരിഹാരമായാണ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ ഉണ്ടായ സൈബർ ആക്രമണ സംഭവത്തിന് ശേഷമാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം…
ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്…
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം,…
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick…
യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ…
കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive)…