തിരുവനന്തപുരം: മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മതം, പേര് എന്നിവ മാറ്റാനും അപേക്ഷ നൽകാനും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും അംഗീകൃത മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഇത്തരം അപേക്ഷകൾ പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ, മതസംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നും റവന്യു വകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയുടെ 2018 ജനുവരി 15ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിറക്കിയത്. മതപരിവർത്തനം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ചില സംഘടനകൾക്ക് അധികാരം നൽകിയിരുന്നു.
മതം, പേര് എന്നിവ മാറുന്നത് വ്യക്തി സ്വാതന്ത്ര്യം ആണെന്നും സർക്കാർ ചുമതലപ്പെടുത്തിയ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ പരിഗണിക്കണമെന്നുമാണ് കോടതി ഉത്തരവ്. സംശയമുണ്ടെങ്കിൽ തഹസിൽദാർ വഴി അന്വേഷണം നടത്താമെന്നും കോടതി നിർദേശിച്ചു.
ഇതിനെതുടർന്ന്, അച്ചടി വകുപ്പ് ഡയറക്ടർ സർക്കാറിനോട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നത് മൗലികാവകാശമായതിനാൽ മതം മാറിയ വ്യക്തികൾ ഔദ്യോഗിക രോഖകളിൽ മതം, പേര് എന്നിവയിൽ മാറ്റം വരുത്താൻ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ്.
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ് 22 ശനിയാഴ്ച…
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…