തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 12 പേർക്കും ഇറ്റാലിയൻ ബന്ധം. ഇന്ന് ആറു പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരാണ്. സംസ്ഥാനത്ത് കൊറോണ ബാധ വീണ്ടും റിപ്പോർട്ടെ ചെയ്യപ്പെട്ടത് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ ഒരു കുടുംബത്തിന്റെ അനാസ്ഥമൂലമാണെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശങ്ക വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബം, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരാണ് രോഗബാധയുണ്ടായ 11 പേരും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെഡിക്കൽ കോളജിലെ നാല് പേരിലുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണു കോഴഞ്ചേരിയിൽ കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരും ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ്. ഇറ്റലിയിൽനിന്നെത്തിയവർ വടശേരിക്കരയിലെ ബന്ധുവീട്ടിലെത്തി ഏറെ നേരം ചെലവിട്ടിരുന്നു.
കോട്ടയത്ത് ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍നിന്നും കൂട്ടിക്കൊണ്ടു വന്ന രണ്ടു ബന്ധുക്കളിലുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
കൊച്ചിയിൽ മൂന്നു വയസുകാരനിലും രോഗം കണ്ടെത്തിയിരുന്നു. ഈ കുട്ടിയും മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്നും നെടുംമ്പാശേരി വിമാനത്താവളത്തിൽ എത്തിയതാണ്. ഈ കുട്ടിയെയും മാതാപിതാക്കളെയും ഐസോലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി സ്കൂളുകൾക്ക് അവധി നൽകുകയും ജനങ്ങൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധിക്കാന്‍
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…