കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് 23 ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം, ശിവശങ്കറിന്‍റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡബ്ലിൻ: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായില്‍ അച്ഛനിലൂടെ പരിശുദ്ധാത്മാവ് തുടക്കം കുറിക്കുകയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയില്‍…
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Saving Private Ryan എന്ന…
സൂര്യാ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ്…
ദമ്മാം: മിഡിൽ ഈസ്റ്റ് ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ …
ഓൺലൈനായി Irish Residence Permit (IRP) പുതുക്കുന്നതിനുള്ള അപേക്ഷകളുടെ ദീർഘകാല കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി…
സാമ്പത്തിക ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി ചാറ്റ്ബോട്ടിന് പകരം ഒരു മനുഷ്യ പ്രതിനിധിയുമായി നേരിട്ട് സംസാരിക്കാൻ നിയമപരമായ അവകാശം…