കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കറും കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് 23 ന് റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം, ശിവശങ്കറിന്‍റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ…
മെറ്റ തങ്ങളുടെ ഐറിഷ് ജീവനക്കാരുടെ 20 ശതമാനം വരെ കുറയ്ക്കാൻ പദ്ധതിയിടുന്നു. പിരിച്ചുവിടൽ സംബന്ധിച്ച് മെറ്റ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു.…
നവനെ ഡബ്ലിനുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈനിന്റെ പദ്ധതികളുടെ ഭാഗമായി മീത്തിൽ നാല് പുതിയ ട്രെയിൻ സ്റ്റേഷനുകൾ നിർമ്മിക്കും.റെയിൽ ശൃംഖലയിൽ…
തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിൽവർ ലൈൻ…
അമേരിക്ക: ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ…
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി പുതിയ ബോധവൽക്കരണ നിർദ്ദേശവുമായി ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ്…