ഇടുക്കി: പെട്ടിമുടില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് രണ്ട് പേരുടെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. അരുണ്‍ മഹേശ്വര്‍ എന്ന യുവാവിന്റെ മൃതദേഹമാണ് നേരത്തെ കണ്ടെടുത്തത്.
പ്രദേശത്ത് 38 പേര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് വരികയാണ്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് ഇവിടെ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
രാജമലയില്‍ ഇപ്പോഴും കനത്ത മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരമാണ്. ഇപ്പോള്‍ കണ്ടെടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍തന്നെ ഇന്നലെ സംസ്‌കരിച്ചിരുന്നു. ലയങ്ങള്‍ നിന്നിരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണ് നീക്കിയും മണ്ണിടിച്ചിലില്‍ ഒഴുകിയെത്തിച്ച വലിയപാറകള്‍ നീക്കംചെയ്തുമാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. സമീപത്തുകൂടി ഒഴുകുന്ന പുഴയിലൂടെ ആളുകള്‍ ഒഴുകി പോകുന്നതിനുള്ള സാധ്യതകളും കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
അതേസമയം പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നി ശമനസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരിച്ചയച്ചിരുന്നു.
പ്രദേശത്ത് 83 പേരെയാണ് കാണായത് എന്നാണ് ടാറ്റ കമ്പനിയുടെ കണക്ക്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ കണക്കെന്നും ഇവിടെ താമസിച്ചിരുന്നവരുടെ ബന്ധുക്കളടക്കം അവിടെ താമസിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ഇവരുടെ കണക്ക് പട്ടികയില്‍ ഇല്ലെന്നും പറയുന്നു.
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം…
ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്…
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം,…
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick…
യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ…
കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive)…