Categories: Kerala

സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കാന്‍ ബുധനാഴ്ച അംഗീകാരം നല്‍കിയ സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് സാലറി ചലഞ്ചിനെതിരെ രംഗത്തെത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് കെ.പി.എസ്.ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സാമ്പത്തിക സ്ഥിതിയനുസരിച്ച് പരമാവധി തുക സംഭാവന ചെയ്യാനാവുന്ന വിധം തീരുമാനം മാറ്റണമെന്ന് സംസ്ഥാന പ്രസിഡന്റ് വി. കെ അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്വീകാര്യമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുള്ള വാവൂര്‍ അറിയിച്ചു.

പിടിപ്പുകേടും ഭരണ പരാജയവും മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച ജീവനക്കാരുടെ തലയില്‍ വെച്ചു കെട്ടുന്നത് ശരിയായ നടപടിയല്ലെന്ന് എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് ആര്‍. അരുണ്‍കുമാറും ജന. സെക്രട്ടറി എസ്. മനോജും പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുള്‍ ലത്തീഫും ജന.സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ പോക്കറ്റടിക്കുന്ന നടപടിയാണിതെന്നാണ് എഫ്.എച്ച്.എസ്.ടി.എ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ സാലറി ചലഞ്ചിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമായത്.

ജീവനക്കാരുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണമെന്നാണ് നിലവിലെ തീരുമാനം.

എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ നിലവില്‍ ഒരു ലക്ഷം രൂപ ദുരതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

എല്ലാ ജീവനക്കാരുടെയും ശമ്പളം ദുരിതാശ്വാസ നിധിയില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനമായിട്ടുണ്ടായിരുന്നു.


Newsdesk

Recent Posts

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

3 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

49 mins ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago