തിരുവനന്തപുരം: യു.ഡി.എഫുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണി പക്ഷം കൈവശം വെച്ചിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായേക്കും എന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
മുന്നണി വിട്ട് ജോസഫ് വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, സ്വതന്ത്രമായിത്തന്നെ തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നത്.
ധാരണ നടപ്പിലാക്കേണ്ട ദിവസം കഴിഞ്ഞിട്ട് രണ്ടുമാസമായിട്ടും ഇനിയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ട് എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതരുതെന്ന മുന്നറിയിപ്പ് പി.ജെ ജോസഫ് നല്‍കിയിരുന്നു. ധാരണകള്‍ പാലിക്കുന്നില്ലെങ്കില്‍ യു.ഡി.എഫ് യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം. തന്റെ അതൃപ്തി പി.ജെ ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം, ജോസഫിന്റെ നീക്കത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ജോസഫ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ഇവര്‍.
കൊവിഡുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ, പിണറായി വിജയന്റെ ജന്മദിവസം ആശംസകളുമായി ജോസഫ് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുന്നണിയില്‍ പ്രശ്‌നങ്ങളില്ല എന്നായിരുന്നു ജോസഫ് അറിയിച്ചിരുന്നത്. ഈ സമയത്ത് മുന്നണിമാറ്റമുണ്ടായാല്‍ അത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുമെന്ന ആശങ്ക ജോസഫിനുണ്ടെന്നാണ് വിവരം. എന്നിരുന്നാലും യു.ഡി.എഫില്‍ തുടര്‍ന്നാല്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തഴയപ്പെട്ടേക്കും എന്ന ഭയവും ജോസഫ് വിഭാഗത്തെ അലട്ടുന്നുണ്ട്.
യു.ഡി.എഫ് വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോകാതെ സ്വതന്ത്രമായി തുടരുകയാണെങ്കില്‍ മുന്നണി വിടുന്നതില്‍ അതൃപ്തിയുള്ള മാണി ഗ്രൂപ്പുകാരെ പിണക്കാതിരിക്കാന്‍ സഹായിക്കും. കോണ്‍ഗ്രസുമായി അകലുന്നതോടെ അവരുടെ പിന്തുണ തനിക്ക് വര്‍ധിക്കുമെന്നുമാണ് ജോസഫിന്റെ പ്രതീക്ഷ.
ഇത് കൂടാതെ കൊവിഡിന് പിന്നാലെ കേരളത്തില്‍ മുന്നണി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന സി.പി.ഐ.എം നേതാവും മന്ത്രിയുമായ ഇ.പി ജയരാജനും നല്‍കിയിരുന്നു. വ്യക്തത വരുത്താതെയായിരുന്നു ജയരാജന്റെ പരാമര്‍ശമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ജോസഫിനെത്തന്നെയാണെന്നാണ് സൂചനകള്‍.
തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച്…
ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി…
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra)…
മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്.…
രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു.…
വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ശേഷി കൂടുതൽ സമ്മർദത്തിലാകുന്ന സാഹചര്യത്തിലും അയർലണ്ടിൽ വീടുകളുടെ ആവശ്യവില (Asking Price) വീണ്ടും ഉയർന്നതായി…